ചാലക്കുടി: ചാലക്കുടി വെട്ടുകടവ് ഭാഗത്ത് കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. അറോളം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ റോഡിൽ അവശനിലയിൽ കണ്ട് നാട്ടുകാർ വനം ഉദ്യോഗസ്തർക്ക് കൈമാറിയ വെള്ളിമൂങ്ങയും ചത്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ സംഭവം പരിഭ്രാന്തി പടർത്തിയിരിക്കുകയാണ്.
ചത്ത പക്ഷികളുടെ ജഡം പരിശോധനയ്ക്കായി ശേഖരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ നിന്നെത്തിയ മൃഗ സംരക്ഷണ ഉദ്യോഗസ്ഥരാണ് കാക്കകളുടെ ജഡം പരിശോധനയ്ക്ക് കൊണ്ടുപോയത്. പരിശോധന റിപ്പോർട്ട് എത്തിയ ശേഷം നടപടികൾ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ