20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ ജനങ്ങൾക്കായി ഒന്നുമില്ല; അവ്യക്തവും നിരാശജനകവുമെന്ന് തോമസ് ഐസക്

രാജ്യം നേരിടുന്ന പ്രധാന പ്രശ്നം ആരുടെയും കയ്യിൽ പണമില്ലാത്തതാണ്. അതിനാൽ അടിയന്തരമായി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്
20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ ജനങ്ങൾക്കായി ഒന്നുമില്ല; അവ്യക്തവും നിരാശജനകവുമെന്ന് തോമസ് ഐസക്


തിരുവനന്തപുരം: രാജ്യത്ത് ബുധനാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രായോഗികമല്ലാത്തതെന്ന് ധനമന്ത്രി തോമസ് ഐസക്. നഗരങ്ങളിൽ 80 ശതമാനം പേർക്ക് തൊഴിൽ നഷ്ടമുണ്ടായി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം ആരുടെയും കയ്യിൽ പണമില്ലാത്തതാണ്. അതിനാൽ അടിയന്തരമായി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്.

അന്ന് പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജിൽ സാധാരണക്കാർക്കുള്ള പദ്ധതികൾ ഒതുങ്ങി. സർക്കാർ ഖജനാവിൽ 30,000 കോടി മാത്രമാണുള്ളത്. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്പ സർക്കാരിന്റെ അക്കൗണ്ടിൽനിന്നല്ല, പകരം ബാങ്കുകളാണ് നൽകുന്നത്. ഇത്തരത്തിലാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം വായ്പകളുടെ തിരിച്ചടവാണ്. മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസംകൂടി വീണ്ടും നീട്ടി നൽകുകയും ചെയ്തു. എന്നാൽ ഈ കാലയളവിലെ പലിശ കേന്ദ്രസർക്കാർ തന്നെ വഹിക്കണമായിരുന്നു. സംസ്ഥാന സർക്കാരിെൻറ ഈ ആവശ്യം പരിഗണിച്ചില്ല. കേന്ദ്ര പാക്കേജിൽ വ്യക്തത വരുത്താൻ ധനമന്ത്രിക്കായില്ലെന്നും തോമസ് ഐസക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com