വിവസ്ത്രനാക്കി യുവതിയെ ഒപ്പം നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു; ഹണി ട്രാപ്പിൽ പെടുത്തി ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ 

വിവസ്ത്രനാക്കി യുവതിയെ ഒപ്പം നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു; ഹണി ട്രാപ്പിൽ പെടുത്തി ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ 
വിവസ്ത്രനാക്കി യുവതിയെ ഒപ്പം നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു; ഹണി ട്രാപ്പിൽ പെടുത്തി ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ 

കൊച്ചി: ഹണി ട്രാപ്പിൽ പെടുത്തി ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് വനിതയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടിൽ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടിൽ റോഷ്‌വിൻ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പിൽ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മൽ, നാലാം പ്രതി വിനീഷ് എന്നിവർ ഒളിവിലാണ്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയെത്തുടർന്നാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. ഒക്ടോബർ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങൾ പറയുന്നതിന് ഡോ. ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മൽ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. അജ്മൽ പുറത്തിറങ്ങിയ സമയം മറ്റുള്ളവർ ആയുധങ്ങളുമായി അതിക്രമിച്ചു കയറി.

തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം ഡോക്ടറെ കിടപ്പു മുറിയിൽ കൊണ്ടുപോയി നിർബന്ധിച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിർത്തി ഫോട്ടോയും വീഡിയോയും എടുത്തു. അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഡോക്ടറുടെ ബന്ധുക്കൾക്കു ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെ‌ടുത്തി. കുതറി മാറാൻ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപിച്ചതായും പണം അപഹരിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. തൃക്കാക്കര അസി കമ്മിഷണർ ജിജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com