വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റ് ;  എക്‌സൈസ് റെയ്ഡില്‍ അമ്മ കുടുങ്ങി ; മകന്‍ ഓടി രക്ഷപ്പെട്ടു ; പിടികൂടിയത് മൂന്നുലിറ്റര്‍ ചാരായം

വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുമ്പോഴാണ് എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്.
വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റ് ;  എക്‌സൈസ് റെയ്ഡില്‍ അമ്മ കുടുങ്ങി ; മകന്‍ ഓടി രക്ഷപ്പെട്ടു ; പിടികൂടിയത് മൂന്നുലിറ്റര്‍ ചാരായം

തിരുവനന്തപുരം : വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരുന്ന സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സഹായിയായിരുന്ന മകന്‍ ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റുകയായിരുന്ന പന്ത ചീലാന്തിക്കുഴിയിലെ മേരി ബേബി(60)യെയാണ് അറസ്റ്റുചെയ്തത്. ഇവരുടെ മകന്‍ അനില്‍കുമാര്‍(40) ഓടി രക്ഷപ്പെട്ടു.

വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുമ്പോഴാണ് എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. വാറ്റിയെടുത്ത മൂന്നുലിറ്റര്‍ ചാരായം ഇവിടെനിന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.

45 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ മേരി ബേബിയെ റിമാന്‍ഡ് ചെയ്തു. മേരി ബേബിയുടെ മകന്‍ അനില്‍കുമാറിനായി തിരച്ചില്‍ ശക്തമാക്കിയതായി എക്‌സൈസ് നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു അറിയിച്ചു.

പന്ത ചീലാന്തിക്കുഴി, അരുവിപ്പുറം കൊടിതൂക്കിമല എന്നിവിടങ്ങളിലെ ചാരായം വാറ്റുകേന്ദ്രങ്ങളിലാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്. രണ്ടിടത്തുനിന്നുമായി ഒന്‍പത് ലിറ്റര്‍ ചാരായവും കോടയും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. 

അരുവിപ്പുറം കൊടിതൂക്കിമലയില്‍ എക്‌സൈസ് നെയ്യാറ്റിന്‍കര റെയ്ഞ്ച് നടത്തിയ തിരച്ചിലില്‍ ആറ് ലിറ്റര്‍ വാറ്റുചാരായം പിടിച്ചെടുത്തു. കോട സൂക്ഷിച്ച 15 കുടങ്ങളും വാറ്റുപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തു. പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com