ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200കോടി; മുഖ്യമന്ത്രി ഒന്നാംപ്രതിയെന്ന് ചെന്നിത്തല

ഡേറ്റാ വിവാദത്തില്‍ സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഡേറ്റാ വിവാദത്തില്‍ സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡേറ്റ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചതായി ചെന്നിത്തല ആരോപിച്ചു. 

ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഡേറ്റ ലഭിച്ചാല്‍ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല ആരോപിച്ചു. കമ്പനിയ്‌ക്കെതിരെ കേസ് കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ അമേരിക്കയില്‍ പോകേണ്ട അവസ്ഥയാണ്. അമേരിക്കയില്‍ കമ്പനിയ്‌ക്കെതിരെ ഡേറ്റ തട്ടിപ്പ് കേസ് നിലവിലുണ്ടെന്നും ചെന്നിത്തല. 

ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ വീടു വീടാന്തരം  കയറി  ശേഖരിച്ചു. ആ വിവരങ്ങള്‍ കമ്പനിക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രി മുഖ്യപ്രതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സാധാരണ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചില്ല. അന്തര്‍ദേശീയ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നിയമസാധുതയും പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു രേഖപോലുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com