സ്പ്രിംഗ്ളറിന് യു എസ് മരുന്ന് നിർമ്മാണ കമ്പനിയുമായി ബന്ധം ; കൊറോണ രോഗികളുടെ വിവരങ്ങൾ തേടിയെന്ന് റിപ്പോർട്ട്

ഫൈസർ കമ്പനി കൊറോണ രോഗികളുടെ വിവരങ്ങൾ സ്പ്രിംഗ്ളറോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
സ്പ്രിംഗ്ളറിന് യു എസ് മരുന്ന് നിർമ്മാണ കമ്പനിയുമായി ബന്ധം ; കൊറോണ രോഗികളുടെ വിവരങ്ങൾ തേടിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡേറ്റ കൈമാറ്റ വിവാദത്തിൽപ്പെട്ട സ്പ്രിംഗ്ളർ കമ്പനിക്ക് കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്നുണ്ടാക്കുന്ന കമ്പനിയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനി ഫൈസറുമായി സ്പ്രിംഗ്ളർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഫൈസർ കമ്പനി കൊറോണ രോഗികളുടെ വിവരങ്ങൾ സ്പ്രിംഗ്ളറോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.  

കൊവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നു.  രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംഗ്ളർ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 21ാം നൂറ്റാണ്ടിന്റെ ഇന്ധനം വിവരങ്ങള്‍ അഥവാ ഡേറ്റയാണെന്ന് സറാ ഹോള്‍ഡെ അഭിപ്രായപ്പെട്ടിരുന്നു.  ആരോഗ്യരംഗത്തെ പുതിയ വിവരങ്ങള്‍ പുറത്തുവിടുന്ന മാര്‍ക്കെറ്റ് വെബ്സൈറ്റും സ്പ്രിംഗ്ളറിന് മരുന്നുകമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com