തിരുവനന്തപുരം : നഗരപരിധിയ്ക്ക് പുറത്ത് കടകൾ തുറക്കാനുള്ള അനുമതി നൽകിയ തീരുമാനം ആശ്വാസകരമെന്ന് മന്ത്രി ഇ പി ജയരാജൻ. കേന്ദ്രസർക്കാർ തീരുമാനം ഇന്നലെ രാത്രി വൈകിയാണ് വന്നത്. കേന്ദ്ര തീരുമാനപ്രകാരം കേരളത്തിൽ കടകൾ തുറക്കുന്നത് സംബന്ധിച്ച് കൂടിയാലോചകൾക്ക് ശേഷം തീരുമാനമെടുക്കും. സംസ്ഥാനത്തെ ഇളവുകൾ സംബന്ധിച്ച് ഉടൻ തന്നെ തീരുമാനമെടുക്കും. ഇന്നുതന്നെ ഇക്കാര്യത്തിൽ നിർദേശം നൽകിയേക്കുമെന്നും മന്ത്രി പറഞ്ഞു.
കടുത്ത നിയന്ത്രണങ്ങളെത്തുടർന്നാണ് മഹാമാരിയെ പിടിച്ചുകെട്ടാൻ നമുക്ക് സാധിച്ചത്. അതുകൊണ്ടു തന്നെ ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. ഇളവ് നൽകി എന്നതുകൊണ്ട് ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങുന്നത് തിരിച്ചടിയായേക്കാം. അതുകൊണ്ട് ജനങ്ങൾ സാമൂഹിക അകലം പാലിക്കൽ അടക്കം കർശന നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടെന്നും മന്ത്രി ജയരാജൻ പറഞ്ഞു.
നഗരപരിധിക്ക് വെളിയില്‍ കടകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പഞ്ചായത്ത് പരിധിയില്‍ അവശ്യസര്‍വീസുകള്‍ അല്ലാത്ത കടകളും തുറക്കാനാണ് അനുമതി. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ പരിധിയില്‍ ഇളവ് ബാധകമല്ല.ഷോപ്പിംഗ് മാളുകള്‍ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാളുകള്‍ക്കുള്ളിലെ കടകള്‍ക്കും തുറക്കാന്‍ അനുവാദമില്ല.
നഗരപരിധിയ്ക്ക് വെളിയില്‍ ഷോപ്പ് ആന്റ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും ഇളവ് ബാധകമാണ്. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടൂള്ളൂ. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കമ്പോളങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവ് ഇല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ