തിരുവനന്തപുരം : പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ പ്രശസ്തരുടെ നിലപാടുകളും പൊതുസമൂഹം ചർച്ച ചെയ്യപ്പെടാറുള്ളതായി എഴുത്തുകാരി കെ ആർ മീര. പലപ്പോഴും പ്രശസ്തര്‍ മൊഴിഞ്ഞോ എന്ന ചോദ്യത്തില്‍ പരിഹാസവും പുച്ഛവുമുണ്ടെന്ന് തനിക്ക് തോന്നിയിട്ടുള്ളതെന്നും മീര പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ. പ്രതിഷേധങ്ങള്‍ വരുമ്പോള്‍ തമിഴ് നടന്‍ വിജയ് യുടെ മാതൃക മുന്നിലുണ്ടെന്നും മീര പറഞ്ഞു.
നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന സമയത്ത് ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അപ്പോൾ അവര്‍ മൊഴിയാന്‍ വലിയ ബുദ്ധിമുട്ടാണ്. നമുക്കിപ്പോള്‍ തമിഴ് നടന്‍ വിജയിയുടെ മാതൃക മുന്നിലുണ്ട്. വിജയ് ആകുന്നതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാൽ ആകുന്നതാണ്. മൊഴിയുന്നത് വലിയ അപകടമാണെന്നും കെ ആര്‍ മീര പറഞ്ഞു.
അടുത്തകാലത്തായി കെ.ആര്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ചൊരു സംഭവമുണ്ടായി. മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതില്‍ പരിഹാസവും പുച്ഛവുമുണ്ട്. ഒരു സ്ത്രീയോട് എല്ലെങ്കില്‍ എഴുത്തുകാരിയോടായിരിക്കും ഇങ്ങനെ ചോദിക്കുക. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി? പൗരത്വ നിയമം ഇതിനെക്കുറിച്ചൊക്കെ പുരുഷന്‍മാരായ എഴുത്തുകാര്‍ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും അന്വേഷിക്കാറില്ലെന്നും കെ ആർ മീര അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ