യുഎഇ കോണ്‍സലേറ്റ് ഗണ്‍മാനെ കാണാനില്ല, ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍; ജയഘോഷിനെ സ്വപ്‌ന പലതവണ വിളിച്ചു

സ്വപ്‌ന സുരേഷ് മുഖ്യ കണ്ണിയായ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, യുഎഇ കോണ്‍സലേറ്റ് ഗണ്‍മാന്‍ എസ് ആര്‍ ജയഘോഷിനെ കാണാനില്ല
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്നയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ (ഫയല്‍)
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്നയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ (ഫയല്‍)

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് മുഖ്യ കണ്ണിയായ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, യുഎഇ കോണ്‍സലേറ്റ് ഗണ്‍മാന്‍ എസ് ആര്‍ ജയഘോഷിനെ കാണാനില്ല. ജയഘോഷിനെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സ്വപ്‌ന സുരേഷിന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ ജയഘോഷിന്റെ നമ്പറുമുണ്ട്. ജൂലൈ 3,4,5 തീയതികളില്‍ ജയഘോഷിനെ സ്വപ്‌ന പലതവണ വിളിച്ചിരുന്നു. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്.  

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. ഞായറാഴ്ച ഡല്‍ഹിയിലേക്കു പോയ അറ്റാഷെ രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടതായാണ് വിവരം.

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കള്ളക്കടത്ത് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങുന്നതിനിടെയാണ് അറ്റാഷെയുടെ മടക്കം. ഇദ്ദേഹത്തെ യുഎഇ തിരികെ വിളിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതിനു ശേഷമാണോ നീക്കമെന്നും അറിയിവായിട്ടില്ല.

കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരില്‍ വന്ന പാഴ്‌സലില്‍നിന്നാണ് 30 കിലോ സ്വര്‍ണം പിടിച്ചത്. മുമ്പും സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പിടിയിലായ പ്രതികള്‍ അറ്റാഷെ അടക്കമുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് റാഷിദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com