തിരുവനന്തപുരം: സപ്ലൈകോയുടെ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം സംസ്ഥാന വ്യാപകമാക്കുന്നു. ഓഗസ്റ്റ് മുതൽ കേരളത്തിലെ എല്ലായിടത്തും സേവനം എത്തിക്കാനാണ് സപ്ലൈകോയുടെ തീരുമാനം. കൊച്ചി നഗരത്തിൽ നടപ്പാക്കിയ സംവിധാനം വിജയകരമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി നടന്ന സപ്ലൈകോ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആപ്പുകൾ വഴി ഇതിനായി ഓർഡർ നൽകാം. സ്റ്റാർട്ടപ്പുകൾ നിർമിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോഗിക്കും. സാധനങ്ങൾ എത്തിക്കുന്നതിന് ചെറിയ നിരക്കിൽ ഫീസ് ഉണ്ടാകും.
ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2,000 രൂപ ഈടാക്കും. പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകാനും ബോർഡ് യോഗത്തിൽ തീരുമാനമെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ