കൊച്ചി: ആലുവ-തടിയ്ക്കക്കടവ് റോഡിൽ മില്ലുപടിക്കു സമീപം പാടത്ത് ഉപേക്ഷിച്ച നിലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കേസിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും.
വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.സമീപവാസിയായ വ്യക്തി കാർഡ് ബോർഡ് പെട്ടി പാടത്ത് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടത്. ഉടൻ തന്നെ ആലങ്ങാട് വെസ്റ്റ് പോലീസ് സറ്റേഷനിൽ വിവരമറിക്കുകയായിരുന്നു.
രണ്ടര അടിയോളം വലിപ്പമുള്ള കാർഡ് ബോർഡ് പെട്ടിയിലാക്കി തള്ളിയ നിലയിലായിരുന്നു അസ്ഥികൂടം. തലയോട്ടിയും മറ്റു അനുബന്ധ അസ്ഥികളുമാണ് പെട്ടിയിലുണ്ടായിരുന്നു. മെഡിക്കൽ വിദ്യാർഥികൾ പഠിക്കാൻ ഉപയോഗിക്കുന്ന തലയോട്ടിയും അനുബന്ധ അസ്ഥികളുമാണെന്നാണ് പൊലീസിന്റെ നിഗമനം. അസ്ഥിയുടെ ഭാഗത്ത് മാർക്കർകൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ