കൊച്ചി വാട്ടര്‍ മെട്രോ ഡിസംബറില്‍;  സര്‍വീസ് നടത്തുക ഇലക്ട്രിക് ബോട്ടുകളെന്ന് മുഖ്യമന്ത്രി

കൊച്ചി വാട്ടര്‍ മെട്രോ ഡിസംബറില്‍;  സര്‍വീസ് നടത്തുക ഇലക്ട്രിക് ബോട്ടുകളെന്ന് മുഖ്യമന്ത്രി
കൊച്ചി വാട്ടര്‍ മെട്രോ ഡിസംബറില്‍;  സര്‍വീസ് നടത്തുക ഇലക്ട്രിക് ബോട്ടുകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിസംബറില്‍ ആരംഭിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇലക്ട്രിക് ബോട്ടുകളാവും ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോയ്ക്ക് ആവശ്യമുള്ള 30 ശതമാനം ഊര്‍ജം സോളാര്‍ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് 60 ശതമാനം ആക്കും. സംസ്ഥാനത്ത് മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനത്തിന്റെ ഉപയോഗം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. 2025 ഓടെ ആറായിരത്തോളം ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ജലഗതാഗത മേഖലയില്‍ സോളാര്‍ ബോട്ടുകളുടെ ഉപയോഗം ആരംഭിച്ചിട്ടുണ്ട്.

കിഫ്ബി സഹായത്തോടെ കൊച്ചിയിലെ അഞ്ച് പ്രധാന കനാലുകള്‍ ശുദ്ധീകരിക്കും. 1200 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. 64 കോടി രൂപ ചെലവഴിച്ചു നടത്തുന്ന ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയ്ക്കും അംഗീകാരമായി.
കോവിഡിനൊപ്പം ജീവിച്ച് ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും എങ്ങനെ സംരക്ഷിക്കാമെന്നാണ് നാം ആലോചിക്കേണ്ടത്.

ലോക്ക്ഡൗണ്‍ കാലയളവ് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഗുണകരമായെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മലിനീകരണത്തിന്റെ തോത് വലിയ രീതിയില്‍ കുറഞ്ഞു. മാലിന്യം നിറഞ്ഞ തോടുകളും നദികളും നീരുറവകളും തെളിഞ്ഞ് ഒഴുകുന്നു.   മണ്ണുസംരക്ഷണം, ഫലവൃക്ഷ കൃഷി പ്രോത്സാഹനം, വനവത്ക്കരണം, ജലാശയസംരക്ഷണം എന്നിവയ്‌ക്കെല്ലാം സര്‍ക്കാര്‍ തുടക്കം മുതല്‍ മുന്‍തൂക്കം നല്‍കുന്നു. ഇതിനായി ഹരിതകേരളം മുതല്‍ സുഭിക്ഷ കേരളം വരെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച പച്ചത്തുരുത്ത് വിജയകരമായി മുന്നോട്ടു പോകുന്നു. 370 തദ്ദേശസ്ഥാപനങ്ങളില്‍ 536 ഏക്കറില്‍ 627 പച്ചത്തുരുത്തുകള്‍ ഇപ്പോള്‍ ഉണ്ട്. ഈ മാസം അത് ആയിരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com