കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി തിരിച്ച് സെല്ലിലെത്തിച്ചപ്പോൾ പനി. കൂത്തുപറമ്പ് മൂരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്.
പനിയെ തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് വിപിൻ പിടിയിലായത്. പരോളിലിറങ്ങി മുങ്ങിയ വിപിൻ മഹാരാഷ്ട്രയിലാണ് ഒളിവില്‍ കഴിഞ്ഞത്.
അതിനിടെ പനി ബാധിച്ചയാള്‍ ആദ്യം കഴിഞ്ഞത് മറ്റു തടവുകാര്‍ക്ക് ഒപ്പമായിരുന്നുവെന്നും പരാതിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ