'സമയാനുസൃതമായ ഈ ബുദ്ധി വൈഭവത്തെ പ്രതിപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കണ്ട് പഠിക്കണം'

'സമയാനുസൃതമായ ഈ ബുദ്ധി വൈഭവത്തെ പ്രതിപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കണ്ട് പഠിക്കണം'
കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വീറ്റ് ചെയ്ത് പിന്നീട് ഡിലീറ്റ് ചെയ്ത ചിത്രം
കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വീറ്റ് ചെയ്ത് പിന്നീട് ഡിലീറ്റ് ചെയ്ത ചിത്രം

കൊറോണ വൈറസിനെ നേരിടാനുള്ള ലോക്ക് ഡൗണ്‍ കാലത്ത് രാമായണം സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പഴയ കുപ്പിയിലെ പഴയ വീഞ്ഞ് വീണ്ടും കൊണ്ടുവരലാണെന്ന് എഴുത്തുകാരന്‍ സക്കറിയ. മോദി. ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കുലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണെന്ന് സക്കറിയ കുറിപ്പില്‍ പറഞ്ഞു. അവസരങ്ങള്‍ക്കനുസരിച്ച് അതിജീവന തന്ത്രം മെനയാനുള്ള ഈ വൈഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ കണ്ടു പഠിക്കേണ്ടതാണെന്നും സക്കറിയ അഭിപ്രായപ്പെട്ടു.  


സക്കറിയയുടെ കുറിപ്പ്:

ഇന്നത്തെ ഇന്ത്യയില്‍ എനിക്ക് ബി ജെ പിയോടും ആര്‍ എസ് എസ്സിനോടും ഒരു വിധത്തില്‍ പറഞ്ഞാല്‍ ആദരവ് തോന്നുന്ന ഒരു കാര്യമുണ്ട്: അവസരങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങള്‍ മെന യാനുള്ള അവരുടെ ശേഷി. ഇത് ഈ തോതില്‍ ഇന്ദി രാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവി ലോ പാര്‍ട്ടി യിലോ ഞാന്‍ കണ്ടിട്ടില്ല. അതിന്റെ ഏറ്റവും പുതിയ പ്രകടന മാണ് കൊറോണ അടച്ചു പൂട്ടല്‍ കാലത്ത് രാമായണം പുന സംപ്രേഷണം ചെയ്യാനുള്ള തീരുമാനം. ബിജെപി എന്ന പാര്‍ട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടി ക്കയ റാ ന്‍ കോണ്‍ഗ്രസ് പണിതു കൊടുത്ത അനവധി നട ക്കെട്ടു കളില്‍ ഒന്നായിരുന്നു രാമായണ പരമ്പര.

വാസ്തവത്തില്‍ ഈ വഴി യൊ രു ക്കല്‍ തുടങ്ങുന്നത് ബിജെപി ജനിച്ചിട്ടില്ലാത്ത കാലത്ത് നെഹ്‌റു ഭരണത്തി ന് കീഴില്‍ 1949 ല്‍ ബാബ്‌റി മസ്ജി് ദില്‍ രാം ലല്ല യുടെ വിഗ്രഹം ഒരു മലയാളിയുടെ മേല്‍നോട്ടത്തില്‍ കടത്തിയ മുഹൂര്‍ത്തത്തില്‍ ആണ്.
1984ല്‍ രാജീവ് ഗാന്ധിയും കോണ്‍ഗ്രസ്സും ഷാബാ നു നിയമ നിര്‍മാണ ത്തിലൂടെ ആ വഴി വീണ്ടും വെട്ടിത്തുറന്നു. 1986ല്‍ കോണ്‍ഗ്രസ്  രാജീവ് ഗാന്ധി സംവിധാനം ഹിന്ദുത്വ പാതയിലെ അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു: ബാബ്‌റി മസ്ജിദി ന്റെ പൂട്ട് തുറന്നു കൊ ടൂ ത്തു. 1987ല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് സംപ്രേഷണം ആരംഭിച്ച രാമായണ പരമ്പര ബിജെപി യുടെ വളര്‍ച്ചയുടെ നിര്‍ണായക മുഹൂര്‍ത്തം ആയിരുന്നു. ആര്‍എസ്എസ് സ്വപ്നങ്ങള്‍ക്ക് അനുസൃതമായ ഒരു 'ഹിന്ദുത്വ' വികാരം ജന സാമാന്യ ത്തില്‍ സൃഷ്ടിക്കാന്‍ ഒരു ഒറ്റമൂലി പോലെ അത് സഹായിച്ചു. രാജീവ് ഗാന്ധി തന്നെ ബിജെ പിക്ക് അതിന്റെ അടുത്ത കുതിച്ചു ചാട്ടം സൃഷ്ടിച്ചു കൊടുത്തു : 1989 ലെ ശിലാന്യാസ നാടകവുമായുള്ള ഒ ത്ത് തീര്‍പ്പ്. 1992ല്‍ നരസിംഹ റാവു എന്ന കോണ്‍ഗ്രസ് പ്രധാന മന്ത്രി ബാബ്‌റി മസ്ജിദ് തക ര്‍ക്ക ലിന് മൗന സമ്മതം നല്‍കിയതോടെ ബിജെപി യുടെ കോണ്‍ഗ്രസ്സിന്റെ കൈ പിടി ച്ചുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്കുള്ള സമാഗമനം ഏതാണ്ട് പൂര്‍ത്തിയായി. രഥയാത്രയെ ബാക്കി യുണ്ടായി രുന്നുള്ളു.

അദ്വാനി ഒരിക്കല്‍ പറഞ്ഞ ത് ഓര്‍മ വരുന്നു ( കൃത്യമായ വാ ക്കുകള ല്ല): 'പുരു ഷോ ത്തം ദാസ് ടന്‍ഡന്‍ജി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരിക്കും വരെ കോണ്‍ഗ്രസും ഹിന്ദുത്വ വും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളായിരു ന്നു.' ടാന്‍ഡന്‍ മൃദുല ഹിന്ദുത്വ വാദിയായ കോണ്‍ഗ്രസ് കാരനായിരു ന്നു. ഒരു പക്ഷെ അദ്ദേഹത്തെ കടത്തി വെട്ടുകയാണ് കോണ്‍ഗ്രസ് പിന്നീട് ചെയ്തത് എന്ന് സംശയിക്കണം.

ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കു് ലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയ വുമായ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ പഴയ അടിത്തറ യിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ്. പഴയ കുപ്പിയിലെ പഴയ വീഞ്ഞ് ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ ഈ സമയാ നു സൃത മായ ബുദ്ധി വൈഭ വത്തെ ഇന്ത്യന്‍ പ്രതി പക്ഷം എന്ന് സ്വയം വി ശേ ഷി പ്പിക്കുന്നവര്‍ കണ്ട് മനസ്സിലാ ക്കുന്നതു നന്നായിരിക്കും.

ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നല്ലതാ യ തു കൊണ്ട് ഇത് കുറിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com