കൊച്ചി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയതോടെ കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റിന്‍റെ പ്രഭാവം കേരളത്തീരത്തും കണ്ടു തുടങ്ങി.
തെക്കന്‍, മധ്യ കേരളത്തിലെ ജില്ലകളിലെല്ലാം ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം രാവിലെ മുതൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് ആകെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കോട്ടയം ജില്ലയിലെ വൈക്കത്ത് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. അന്‍പതിലേറെ വീടുകള്‍ തകര്‍ന്നു.
വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു. നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. വൈക്കത്തിന് സമീപുള്ള പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശംവിതച്ചു. വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. റോഡുകളിലെല്ലാം മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതവും താറുമാറായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ