'എനിക്ക് ആരും ഐ ഫോൺ തന്നിട്ടില്ല, എന്റെ കയ്യിലുള്ളത് ഞാൻ വിലകൊടുത്തുവാങ്ങിയ ഫോൺ'; നിയമനടപടിക്കൊരുങ്ങി ചെന്നിത്തല

'എനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല. ഇനി എനിക്ക് വേണ്ടി ആരെങ്കിലും ഫോണ്‍ വാങ്ങി അടിച്ചുകൊണ്ടുപോയോ എന്ന് എനിക്കറിയില്ല'
'എനിക്ക് ആരും ഐ ഫോൺ തന്നിട്ടില്ല, എന്റെ കയ്യിലുള്ളത് ഞാൻ വിലകൊടുത്തുവാങ്ങിയ ഫോൺ'; നിയമനടപടിക്കൊരുങ്ങി ചെന്നിത്തല

നിക്ക് ആരും ഐഫോൺ തന്നിട്ടില്ലെന്നും വിലകൊടുത്തു വാങ്ങിയ ഫോണാണ് തന്റെ കൈവശമുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന് നൽകാൻ സ്വപ്നയ്ക്ക് ഐഫോൺ വാങ്ങി നൽകിയെന്ന യൂണിടാക് എംടിയുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

'ഞാന്‍ ഇന്നുവരെ ഈ നാട്ടില്‍ ആരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങിച്ചിട്ടില്ല. ഞാന്‍ ദുബായില്‍ പോയ സമയത്ത് വിലകൊടുത്ത് വാങ്ങി എനിക്കും എന്റെ ഭാര്യയ്ക്കും വാങ്ങിച്ചിട്ടുണ്ട്. അല്ലാതെ എന്റെ കൈയില്‍ വേറെ ഐ ഫോണില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതൊക്കെ വെറും ചീപ്പായ കാര്യമാണ്. അഭിഭാഷകനായ ആസിഫലിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഈ പറയുന്ന സന്തോഷ് ഈപ്പനെ ഞാന്‍ കണ്ടിട്ടുമില്ല. എനിക്ക് ഒട്ട് ഫോണ്‍ തന്നിട്ടുമില്ല. ഞാന്‍ ആകെ ചെയ്തത് ആ പരിപാടിക്ക് പോയതാണ്. - ചെന്നിത്തല പറഞ്ഞു. 

സാധാരണ മുഖ്യമന്ത്രിയാണ് പരിപാടിക്ക് പോകാറുള്ളതെന്നും നിർബന്ധിച്ചതുകൊണ്ടാണ് താൻ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.  രാജഗോപാല്‍, വിജയകുമാര്‍ അടക്കം അവിടെയുണ്ടായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

വന്നവര്‍ക്കെല്ലാം അവര്‍ കൂപ്പണ്‍ കൊടുത്തിരുന്നു. അതില്‍ നറുക്കെടുപ്പില്‍ ആര്‍ക്കൊക്കെയാണ് സമ്മാനം കിട്ടിയത് എന്ന് പോലും അറിയില്ല. ഏതായാലും ഫോണ്‍ എന്നല്ലേ പറഞ്ഞുള്ളൂ. സ്വര്‍ണമെന്ന് പറഞ്ഞില്ലല്ലോ? നറുക്കെടുപ്പില്‍ ചിലര്‍ക്ക് സമ്മാനം കൊടുക്കണമെന്ന് പറഞ്ഞു. വിശന്ന കുട്ടി മണ്ണ് തിന്ന സംഭവം അറിഞ്ഞ് അവിടെ പോകണമെന്ന് വി.എസ് ശിവകുമാര്‍ അറിയിച്ചത് അനുസരിച്ച് അങ്ങോട്ട് പോകാന്‍ ഒരുങ്ങുമ്പോഴാണ് നറുക്കെടുത്തവര്‍ക്ക് സമ്മാനം നല്‍കണമെന്ന് പറഞ്ഞത്. ഞാനും വിജയകുമാറും ഒ രാജഗോപാലും അടക്കമുള്ള അതിഥികളും അവിടെയുണ്ട്. ആകെ എനിക്ക് ഒരു ഷാള്‍ തന്നു. ഞാന്‍ അത് അവിടെയുള്ള ഒരാള്‍ക്ക് കൊടുക്കുകയും ചെയ്തു. അതല്ലാതെ എനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല. ഇനി എനിക്ക് വേണ്ടി ആരെങ്കിലും ഫോണ്‍ വാങ്ങി അടിച്ചുകൊണ്ടുപോയോ എന്ന് എനിക്കറിയില്ല. ഞാന്‍ ഏതായാലും ഇതിനെ നിയമപരമായി നേരിടാന്‍ പോകുകയാണ്. ഒരുപരിപാടിക്ക് വിളിക്കുക. സമ്മാനം തന്നുവെന്ന് പറയുക. ഇതൊക്കെ വളരെ മോശമായ കാര്യമാണ്. - ചെന്നിത്തല വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com