'കൊറോണ ലൈഫ്', 'അമ്മായി'... ; കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ ; 'പി ഹണ്ടി'ല്‍ കുടുങ്ങിയവരില്‍ ബിജെപി ഐടി സെല്‍ ചുമതലക്കാരനും

ഡാര്‍ക് നെറ്റും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുംവഴി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചാണ് ലൈംഗികചൂഷണം നടത്തുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ 'കൊറോണ ലൈഫ്' ഗ്രൂപ്പും. പഴങ്ങളുടെയും ടിവി പരിപാടികളുടെയും കഥാപാത്രങ്ങളുടെയുമൊക്കെ പേരിലാണ് ഇത്തരം വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകള്‍ അധികവുമെന്ന് പൊലീസ് സൂചിപ്പിച്ചു. ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിഎംഇസി (നാഷണല്‍  സെന്റര്‍ ഫോര്‍  മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍) സംസ്ഥാന പൊലീസിന് കൈമാറിയിരുന്നു. 

ഇതുവഴി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവരുടെ ഐപി അഡ്രസും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ വീടുകളില്‍നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഈ ഗ്രൂപ്പുകളില്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഡാര്‍ക് നെറ്റും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുംവഴി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചാണ് ലൈംഗികചൂഷണം നടത്തുന്നത്. ഉന്നതര്‍ വരെ ഇതില്‍ കണ്ണികളാണ്. സൈബര്‍ ഡോമിനു കീഴിലുള്ള 'കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍' (സിസിഎസ്ഇ) സംഘമാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കണ്ടെത്താന്‍ ഓപ്പറേഷന്‍ 'പി ഹണ്ട്'  നടത്തിയത്.

ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച് ചൂഷണം ചെയ്തതിന് ബിജെപി ഐടി സെല്‍ ചുമതലക്കാരന്‍ അശ്വിന്‍ മുരളി ഉള്‍പ്പെടെ 41 പേരാണ് അറസ്റ്റിലായത്. ഏറ്റവും കൂടുതല്‍ അറസ്റ്റ് എറണാകുളത്തു നിന്നാണ്. സിറ്റിയില്‍ മൂന്നും റൂറലില്‍ ആറും. തിരുവനന്തപുരം സിറ്റിയില്‍ രണ്ടും റൂറലില്‍ നാലും അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറത്ത് 47 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തിരുവനന്തപുരം സിറ്റിയില്‍ നാലും റൂറലില്‍ 27ഉം കേസുണ്ട്.  362 സ്ഥലത്ത് പരിശോധന നടത്തി. 268 കേസെടുത്തു. 285 ഉപകരണം പിടിച്ചെടുത്തു. 

സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഐജിമരായ എസ് ശ്രീജിത്, ഹര്‍ഷിത അട്ടല്ലൂരി, അശോക് യാദവ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികല്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവെക്കുക, ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ പ്രവൃത്തിയിലേര്‍പ്പെടുത്തുന്നവരെ നിയമനടപടിയ്ക്ക് വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍  പി ഹണ്ട് പരിശോധന കര്‍ശനമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com