സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഹര്‍ജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഹര്‍ജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും
സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഹര്‍ജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും

ന്യൂഡല്‍ഹി: ഹാഥ്‌രസിലേക്കുള്ള യാത്രാമധ്യേ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് യുപി പൊലീസിന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുക.

സിദ്ദിഖ് കാപ്പനെ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് യൂണിയന്‍ സമര്‍പ്പിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

ഹര്‍ജിയുമായി അലഹാബാദ് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ കേസില്‍ യുഎപിഎ ചുമത്തിയുണ്ടെന്നും ഹൈക്കോടതി ഇതില്‍ ജാമ്യം നല്‍കില്ലെന്നും കേസ് വര്‍ഷങ്ങളോളം നീളുമെന്നും കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

സീദ്ദിഖ് കാപ്പനും കൂടെ അറസ്റ്റിലായ മൂന്നു പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്നാണ് യുപി പൊലീസ് പറയുന്നത്. ഇവര്‍ സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എത്തിയാണെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com