ചര്‍ച്ച ഇന്ന്; എല്‍ജിഎസ് സമരം അവസാനിപ്പിക്കുന്നു, തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ തീരുമാനം

നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എല്‍ജിഎസ്), സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ കെ ബാലന്റെ ചര്‍ച്ച ഇന്ന്
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍/ ഫയല്‍ ചിത്രം
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എല്‍ജിഎസ്), സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ കെ ബാലന്റെ ചര്‍ച്ച ഇന്ന്. രാവിലെ 11നു മന്ത്രിയുടെഓഫിസിലാണ് ചര്‍ച്ച. ഇരു വിഭാഗങ്ങളിലെയും 3 പേരെ വീതമാണു ക്ഷണിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാരിനു തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാകില്ല.

ചര്‍ച്ചയുടെ ഫലം എന്തായാലും 32 ദിവസമായി തുടരുന്ന സമരം ഇന്ന് അവസാനിപ്പിക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. കുഞ്ഞുങ്ങളുള്ള അമ്മമാര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഇതിനാലാണ് സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ പ്രതികൂല നിലപാട് തുടര്‍ന്നാല്‍ മറ്റു തരത്തില്‍ പ്രതിഷേധം തുടരാനും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാനുമാണു ധാരണ.

ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വസ്തുതാവിരുദ്ധമായ ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ സമരം തുടരാനാണ് സിപിഒ ഉദ്യോഗാര്‍ഥികളുടെ തീരുമാനം. കെഎസ്ആര്‍ടിസി ഡ്രൈവര്‍, മെക്കാനിക്, ഫോറസ്റ്റ് വാച്ചര്‍, സ്‌കൂള്‍ അധ്യാപക റാങ്ക് പട്ടികകളിലുള്ളവരും സമരം നടത്തുന്നുണ്ടെങ്കിലും ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com