നെയ്യാറ്റിൻകര: വീട്ടുവളപ്പിൽ കയറിയ അയൽക്കാരന്റെ കോഴിയെ ഓടിച്ചതിന് വീട്ടമ്മയെ കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ തലയ്ക്കു സാരമായി പരുക്കേറ്റു. നാല് തുന്നിക്കെട്ടുകളാണ് വേണ്ടിവന്നത്.
പെരുങ്കടവിള പാൽക്കുളങ്ങര തേക്കേക്കര പുത്തൻവീട്ടിൽ ബാബുവിന്റെ ഭാര്യ റെനിമോൾ (38) ആണ് കല്ലേറിൽ പരിക്കേറ്റ് നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടിയത്. 17 വയസ്സുള്ള ഇവരുടെ മകനും കല്ലേറിൽ പരുക്കേറ്റു.
വീട്ടുവളപ്പിൽ കയറിയ കോഴി മടങ്ങിപ്പോകാൻ വേണ്ടിയാണ് ഓടിച്ചതെന്ന് റെനിമോൾ പറയുന്നു. കോഴിയെ ഉപദ്രവിക്കുകയാണെന്നു കരുതി അയൽവാസി വലിയ കല്ലുകൾ കൊണ്ടു തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും മാരായമുട്ടം പൊലീസിനു മൊഴി നൽകിയ മൊഴിയിൽ പറയുന്നു. മകന്റെ നെഞ്ചിലാണ് പരുക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ