തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകനിലേക്കും. കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനും സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും പല തവണ ഫോണിൽ ബന്ധപ്പെട്ടെന്നും കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.
ഇന്നലെ തൃശ്ശൂരിൽ നടന്ന മൊഴിയെടുപ്പിൽ ധർമ്മരാജനെ അറിയാമെന്ന് സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തോട് പറഞ്ഞു. ധർമരാജനെ ചില പ്രചാരണ സാമഗ്രഹികൾ ഏൽപിച്ചിരുന്നുവെന്നും പലതവണ ഫോണിൽ വിളിച്ചിരുന്നെന്നുമാണ് സെക്രട്ടറിയുടെയും ഡ്രൈവറുടെയും മൊഴി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ