'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം,(ഐ) ഫോണ്‍ സിപി(ഐ)എംലെ (ഐ)' ; റഹിമിനെ ട്രോളി ഷാഫിയും ബല്‍റാമും

'എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുക!'
ബല്‍റാം, ഷാഫി പറമ്പില്‍, എഎ റഹിം / ഫയല്‍
ബല്‍റാം, ഷാഫി പറമ്പില്‍, എഎ റഹിം / ഫയല്‍

തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ വിലയേറിയ ഐ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ആണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. 

'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ സി പി (ഐ) എം ലെ (ഐ)'. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.
എന്നാല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മ്മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും. എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുക!

വി ടി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഐ ഫോണ്‍ 
ഐ ഗ്രൂപ്പ് 
പണ്ടേ ഐ വീക്‌നെസായതുകൊണ്ടാണ് എന്നായിരുന്നു ഒക്ടോബറില്‍ റീമിന്റെ പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനായി സ്വപ്ന ഐ ഫോണ്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ച വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു റഹീമിന്റെ പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com