മരട്: സാനിറ്റൈസറിൽ നിന്ന് തീപടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിന് പുതുജീവൻ. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ വെങ്ങിണിശ്ശേരി സ്വദേശി സുമേഷ് (22) ആരോഗ്യനില വീണ്ടെടുത്തു.
ഫെബ്രുവരി 25-നാണ് സുമേഷിന് ഗുരുതരമായി പൊള്ളലേറ്റത്. പെയിന്റിങ് ജോലിക്കു ശേഷം സാനിറ്റൈസർ ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ സുമേഷ് പിന്നീട് ഓട്ടോയിൽ കയറി ചന്ദനത്തിരി കത്തിച്ചതോടെ തീ പടരുകയായിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റു. നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
അണുബാധയ്ക്കുള്ള സാധ്യതയും വെല്ലുവിളിയായി. എന്നാൽ 14 ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവാവ് ആശുപത്രി വിട്ടു. ആൽക്കഹോൾ-അധിഷ്ഠിത സാനിറ്റൈസർ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും തീയുമായി സമ്പർക്കം വരാതെ നോക്കണമെന്നും വിപിഎസ് ലേക്‌ഷോറിലെ പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ പോൾ ജോർജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ