തിരുവനന്തപുരം: ഓരോ തദ്ദേശ സ്ഥാപനത്തിന്റേയും പരിധിയിൽ ജീവിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരേയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ കഴിയുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കി തുടങ്ങി.
സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 25 ശതമാനമായി കുറച്ചതോടെ ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോമിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആൾ ക്ഷാമം നേരിടുന്നതോടെയാണ് സർക്കാർ നീക്കം. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളതോ ആയ ജീവനക്കാരെയാണ് ആദ്യം പരിഗണിക്കുന്നത്.
പിന്നാലെ അധ്യാപകരേയും മറ്റ് വകുപ്പുകളിലെ ജീവനക്കാരേയും നോഡൽ ഓഫീസർ തുടങ്ങിയ ചുമതലകളിൽ നിയോഗിക്കും. കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ജീവനക്കാർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ലോക്ക്ഡൗണിനെ തുടർന്നും അന്തർ ജില്ലാ യാത്ര തടസപ്പെട്ടതോടേയും ജോലിക്കെത്താൻ പല ജീവനക്കാർക്കും അധ്യാപകർക്കും കഴിയുന്നില്ല. ഇവർ അതാത് കളക്ടർമാർക്ക് കീഴിൽ കോവിഡ് ജോലിക്കായി നിയോഗിക്കപ്പെടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ