തിരുവനന്തപുരം: കുതിരാൻ തുരങ്കപാത ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഇവിടെ ക്രെഡിറ്റിൻറെ പ്രശ്നമില്ലെന്നും നാടിൻറെ താത്പര്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ടണലും സമയബന്ധിതമായി തുറക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ദേശീയപാതാ അഥോറിറ്റിക്ക് എല്ലാ സഹായവും നൽകും. സുരക്ഷ ഉറപ്പാക്കേണ്ടത് ദേശീയപാതാ അഥോറിറ്റിയാണെന്നും മന്ത്രി പറഞ്ഞു.
ആഘോഷങ്ങളൊന്നുമില്ലാതെയാണ് കുതിരാനിലെ ഒരു തുരങ്കപാത തുറന്നു കൊടുത്തത്. ശനിയാഴ്ച രാത്രി 7.50ന് ഉദ്യോഗസ്ഥർ പാലക്കാട് ഭാഗത്ത് നിന്നു വരുന്ന ദേശീയ പാതയിലെ തുരങ്കപ്പാത ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.
ജില്ലാ കളക്ടർ ഹരിത വി കുമാർ, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ സഞ്ജയ്കുമാർ യാദവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ചരിത്രയാത്രയിലെ ആദ്യ യാത്രക്കാരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ