മലപ്പുറം: പിടിച്ചുപറി കേസിൽ അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിന് ശേഷം വീണ്ടും പിടിയിൽ. കേരളശ്ശേരി സ്വദേശി സുന്ദരനെ(42) യാണ് പിടികൂടിയത്. ജോലിചെയ്തിരുന്ന ഹോട്ടലുടമയുടെ ഭാര്യയുടെ മാല മോഷ്ടിച്ച കേസിലാണ് സുന്ദരൻ അറസ്റ്റിലായത്.
തിരൂരിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശികളുമൊത്ത് പിടിച്ചുപറി, മാല മോഷണം തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ടായിരുന്നു. പാലക്കാട്ടുള്ള വസതിയിൽ നിന്ന് കുറ്റിപ്പുറം പൊലീസാണ് സുന്ദരനെ പിടികൂടിയത്. തൃശൂർ റേഞ്ച് ഡി ഐ ജി യുടെ നിർദ്ദേശത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ