'റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്യുന്നു; ഇനി ഈ പണിക്കില്ല'- സർവകലാശാലാ അധ്യാപക നിയമനത്തിൽ അട്ടിമറിയെന്ന് ഉമർ തറമേൽ

'റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്യുന്നു; ഇനി ഈ പണിക്കില്ല'- സർവകലാശാലാ അധ്യാപക നിയമനത്തിൽ അട്ടിമറിയെന്ന് ഉമർ തറമേൽ
ഉമർ തറമേൽ/ ഫെയ്സ്ബുക്ക്
ഉമർ തറമേൽ/ ഫെയ്സ്ബുക്ക്

കൊച്ചി: സബ്ജെക്ട് എക്സ്പെർട്ട് ആയി ഇരിക്കാൻ ഇനി ഇല്ലെന്നും സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായും വ്യക്തമാക്കി കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഉമർ തറമേൽ. സർവകലാശാല നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് വിദ​ഗ്ധ സമിതി അം​ഗത്വത്തിൽ നിന്ന് ഉമർ ഒഴിവാകുന്നത്.  ഫയ്സ്ബുക്കിൽ ഇട്ട കുറിപ്പിലാണ് അദ്ദേഹം സ്ഥാനമൊഴിയുന്ന കാര്യം വ്യക്തമാക്കിയത്. 

സർവകലാശാലകളിൽ ഉദ്യോ​ഗാർഥികളുടെ മികവ് നോക്കി വി​ദ​ഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്താൻ എന്നാണ് യുജിസി ചട്ടം. എന്നാൽ റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ അവസ്ഥ കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നു ഇതാ ദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും  ഞാനും സഹ വിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്നു അറിയിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. 

കുറിപ്പിന്റെ പൂർണ രൂപം

'സബ്ജെക്ട് എക്സ്പെർട്ട്' പണി നിർത്തി.
ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്.കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തത് വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.
അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ  പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാ ദ്യമാണുണ്ടായത്.ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും  ഞാനും സഹവിദഗ്ധരും സർവകലാശാല അ ധികൃതരെ  അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ  ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ   ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ  അറിയിച്ചുകൊള്ളുന്നു.
എന്ന്  വിനീതവിധേയൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com