കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റ സംഭവത്തിൽ ഒരു മരണം കൂടി. 17 വയസ്സുകാരൻ സ്റ്റാലിഷാണ് മരിച്ചത്. ഗൃഹനാഥൻ രാജു നേരത്തെ മരിച്ചിരുന്നു. പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ഗുരുതരമാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിസയിലാണ്.
ഇന്നലെ പുലർച്ചെയാണ് രാജുവിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാജു, ഭാര്യ റീന, പ്ലസ്ടുവിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന മക്കൾ സ്റ്റാലിഷ്, സ്റ്റെഫിൻ എന്നിവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാജുവിൻറെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് തീ ഉയരുന്നത് നാട്ടുകാർ കണ്ടത്. ഇവർ കിടന്നിരുന്ന മുറി പൂർണമായും കത്തിനശിച്ചു.
ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ