'ഇടപെട്ടത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍'; പീഡന പരാതി ഒത്തുതീര്‍പ്പാക്കല്‍ വിവാദം: മുഖ്യമന്ത്രിയോട് വിശദീകരിച്ച് ശശീന്ദ്രന്‍

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍
എ കെ ശശീന്ദ്രന്‍/ഫയല്‍
എ കെ ശശീന്ദ്രന്‍/ഫയല്‍

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടപെട്ടതെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. 

പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയിnല്ല പരാതിക്കാരിയുടെ പിതാവിനോട് സംസാരിച്ചത്. പ്രാദേശിക പാര്‍ട്ടി നേതാവ് എന്ന നിലയിലാണ് സംസാരിച്ചത്. അത് പൂര്‍ണമായും പാര്‍ട്ടി വിഷയമായിരുന്നു. താന്‍ സംസാരിക്കുമ്പോള്‍ അത് പീഡന പരാതിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. 

എന്‍സിപി നേതാവ് ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്. ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com