കൂട്ടുകാരൻ കരൾ പകുത്തു നൽകിയിട്ടും രക്ഷിക്കാനായില്ല, സഹോദരനു പിന്നാലെ കൃഷ്ണദാസും യാത്രയായി

അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ; സുഹൃത്ത് പകുത്തു നൽകിയ കരളിനൊ‌പ്പം ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണദാസ്. പക്ഷേ കൂട്ടുകാരന്റെ കരളിനും ഈ 31 കാരനെ രക്ഷിക്കാനായില്ല. കുമരനെല്ലൂർ കൊടയ്ക്കാടത്ത് പുത്തൻവീട്ടിൽ കൃഷ്ണദാസ്(31) ആണ് കരൾ രോ​ഗത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 

ഗൾഫിലെ ജോലിക്കിടയിൽ കഴിഞ്ഞവർഷം അവധിക്കു നാട്ടിൽ വന്നപ്പോഴാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങുന്നത്. രോഗം മൂർഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.

അതിനു ശേഷം മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയവെ കോവിഡ് ബാധിച്ചു. ആ പ്രതിസന്ധിയും മറികടക്കാനായെങ്കിലും ശാരീരികാസ്വസ്ഥതകൾ കാരണം കൃഷ്ണദാസിനെ കഴിഞ്ഞായാഴ്ച വീണ്ടും അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണനുണ്ണിയും ജനുവരിയിൽ മരിച്ചിരുന്നു. പാൻക്രിയാസിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com