കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു വീണ്ടും അന്തേവാസി ചാടിപോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്. ഒരാഴ്ചയ്ക്കിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് അന്തേവാസി ചാടിപ്പോയത്.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു. ഒരേ കോമ്പൗണ്ടിലെ രണ്ട് കെട്ടിടങ്ങളിൽ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിയും നടക്കാവ് സ്വദേശിയുമാണ് ചാടിപ്പോയത്. ഇരുവരേയും പിന്നീട് കണ്ടെത്തിയിരുന്നു.
കുളിമുറിയോടു ചേർന്ന പഴയ ഭിത്തി വെള്ളമൊഴിച്ചു കുതിർത്ത ശേഷം പ്ലേറ്റ് കൊണ്ടു തുരന്നാണു സ്ത്രീ പുറത്തു കടന്നതെന്നാണ് അധികൃതർ പറഞ്ഞത്. ഈ മാസം 10ന് ഇവിടത്തെ അന്തേവാസിയായിരുന്ന മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ (30) സെല്ലിൽ മർദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ