കൊച്ചി: എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൂട്ടുകാരുമൊത്ത് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ തോക്കില്‍ നിന്ന് വെടിയുതിരുകയായിരുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് അര്‍ജുന്‍ വിനോദിനെ (22) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എരൂര്‍ സ്വദേശി അജ്മല്‍ അലിക്കിന്റെ (29) തലയിലാണ് വെടി കൊണ്ടത്. നെറ്റിയില്‍ ചെറിയ മുറിവുണ്ട്. അജ്മലും കുടുംബവും ഞായറാഴ്ച അര്‍ധരാത്രി ഭക്ഷണം കഴിച്ച് മടങ്ങിവരുംവഴി സ്റ്റേഡിയത്തിനടുത്ത് നില്‍ക്കുമ്പോഴാണ് എയര്‍ഗണ്ണിന് വെടിയേറ്റത്. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അജ്മലിന്റെ പരാതിയെത്തുടർന്ന് യുവാവിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. അര്‍ജുന്‍ വിനോദിന്റെ പക്കല്‍നിന്ന് തോക്കും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ