തീവെയ്പിന് നിര്‍ദേശം നല്‍കിയത് കൂട്ടാളി?; ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി; ഷാറൂഖിന് സാമ്പത്തിക സഹായവും ലഭിച്ചു; 'ഹാന്‍ഡ്‌ലറെ' തേടി പൊലീസ്

ഷൊര്‍ണൂരിലെത്തിയ പ്രതിയുടെ കൈയിലുള്ള എടിഎം കാര്‍ഡ് തകരാറായിരുന്നു
തീവെപ്പുണ്ടായ ട്രെയിന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു; താഴെ ഷാറൂഖ് സെയ്ഫി
തീവെപ്പുണ്ടായ ട്രെയിന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു; താഴെ ഷാറൂഖ് സെയ്ഫി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പുകേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കൊപ്പം ട്രെയിനില്‍ സഹായി ഉണ്ടായിരുന്നെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ട്രെയിന് തീവെച്ചതിന് പിന്നാലെ തീവണ്ടിയിലെ അപായച്ചങ്ങല വലിച്ചത് സഹായിയാണെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. 

പുലര്‍ച്ചെ 4.30 ഓടെയാണ് പ്രതി ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തിയത്. വൈകീട്ട് 7.17 നാണ് തീവെപ്പുണ്ടായ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഷാറൂഖ് കയറുന്നത്. ഷൊര്‍ണൂരില്‍ പകല്‍ സമയത്ത് പലരുമായും ചര്‍ച്ച നടത്തിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. പ്രതിക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭിച്ചതായും സംശയമുണ്ട്.

പ്രതി എവിടെയെല്ലാം പോയി, ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങളില്‍ പൊലീസിന് നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഷൊര്‍ണൂരിലെത്തിയ പ്രതിയുടെ കൈയിലുള്ള എടിഎം കാര്‍ഡ് തകരാറായിരുന്നു. പിന്നെ എങ്ങനെ പണം കിട്ടി എന്നതും അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ എടിഎം കൗണ്ടറുകളില്‍നിന്നും ബാങ്ക് ശാഖകളില്‍നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്.

താനൊറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത്. അങ്ങനെ തോന്നി, ചെയ്തു എന്നാണ് ഷാറൂഖ് പൊലീസിനോട് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ ശാസ്ത്രീയ തെളിവുകളിലൂടെ ആസൂത്രകരിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com