പുസ്തക പ്രകാശനത്തിൽ പങ്കെടുക്കണം; റിപ്പർ ജയാനന്ദന് രണ്ട് ദിവസത്തെ പരോൾ 

ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പരോൾ
റിപ്പർ ജയാനന്ദൻ/ ഫയൽ
റിപ്പർ ജയാനന്ദൻ/ ഫയൽ

കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുമ്പോൾ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്കാണ് കോടതി പരോൾ അനുവദിച്ചത്. 

ഈ മാസം 22, 23 തീയതികളിൽ രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 23ന് കൊച്ചിൽ ആണ് പുസ്തക പ്രകാശനം. ജയാനന്ദന്റെ ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com