കൽപ്പറ്റ: വയനാട് ബത്തേരിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. ബത്തേരി സിസിയിൽ പശുക്കിടാവിനെ വന്യമൃഗം കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. സമീപത്തെ കാൽപ്പാടുകൾ കടുവയുടേതാണെന്നു സംശയിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് നരഭോജി കടുവയെ പിടികൂടിയ വാകേരിക്ക് സമീപമാണ് ബത്തേരി സിസി.
ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ എട്ട് മാസം പ്രായമായ പശുക്കിടാവിനെയാണ് തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. സമീപത്തു കണ്ടെത്തിയ കാൽപ്പാടുകൾ വനം വകുപ്പ് പരിശോധിച്ചു. കാൽപ്പാടുകൾ കടുവയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
വയനാട് വാകേരിയിൽ ഭീതി വിതച്ച നരഭോജി കടുവയെ ഈയടുത്താണ് പിടികൂടിയത്. 13 വയസുള്ള കടുവയാണ് കെണിയിലായത്.
വാകേരി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നാട്ടുകാർക്ക് ആശങ്കയുണ്ടാക്കി വീണ്ടും കടുവയുടെ സാന്നിധ്യം സംശയിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ