സംസാരിക്കാൻ പുറത്തേക്ക് വിളിച്ചു, കത്തിയെടുത്ത് തുരുതുരാ കുത്തി; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് കുത്തിവീഴ്ത്തി, ഞെട്ടൽ

തുറവൂർ സ്വദേശി ലിജിയെ കൊലപ്പെടുത്തിയതിന് മുൻ സുഹൃത്ത് മഹേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
ലിജി, മഹേഷ്
ലിജി, മഹേഷ്

കൊച്ചി: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ആശുപത്രിയ്ക്കുള്ളിലാണ് ക്രൂരകൊലപാതകം നടന്നത്. മുൻകൂട്ടി തയ്യാറെടുത്താണ് അക്രമി എത്തിയത് എന്നാണ് സൂചന. തുറവൂർ സ്വദേശി ലിജിയെ കൊലപ്പെടുത്തിയതിന് മുൻ സുഹൃത്ത് മഹേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിൽ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു കൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയിൽ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. 

ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായാണ് ലിജി എത്തിയത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചിൽകേട്ട് എത്തിയവർക്ക് നേരെ ഇയാൾ കത്തിവീശി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. 

സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.പിന്നീട് പൊലീസ് എത്തി മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിജിയും മഹേഷും പഴയ കാല സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം. ലിജിയുടെ ഭർത്താവ് രാജേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഡിഗ്രിക്കും പ്ലസ് ടുവിനും പഠിക്കുന്ന രണ്ടു മക്കളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com