ആലപ്പുഴ: വക്കാലത്ത് ഒഴിഞ്ഞതിനെ ചൊല്ലി അഭിഭാഷകർ തമ്മിൽ കയ്യാങ്കളി. ഒരാളെ മറ്റൊരാൾ കുത്തി പരിക്കേൽപ്പിച്ചു. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിലെ ട്രെയിനിയായ രാഹുൽ കുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ ജംക്‌ഷനു സമീപം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം കടയിൽ സാധനങ്ങൾ വാങ്ങാൻ നിന്നപ്പോഴായിരുന്നു ആക്രമണം. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിൽ പരിശീലനം നടത്തിവരികയായിരുന്നു രാഹുൽ.
അഭിഭാഷകനു നൽകിയിരുന്ന വക്കാലത്ത് ഒഴിഞ്ഞ കക്ഷികൾ രാഹുലിനെ സമീപിച്ചതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ അഭിഭാഷകൻ കത്തികൊണ്ടു രാഹുലിന്റെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. പരിക്കേറ്റ രാഹുലിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ