മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് ചോരയൊലിപ്പിച്ച നിലയില്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം.
ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് ഇയാള്‍ പതിവായി കിടന്നുറങ്ങിയിരുന്നത്. ഇഇന്ന് രാവിലെ ആറരയോടെ തുണിക്കടയ്ക്ക് മുന്നിലായാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം വലിയ കല്ലും ചോരപ്പാടുകളും കണ്ടെത്തി. മൃതദേഹം തുടര്‍ നടപടികള്‍ക്കായി തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ