തൃശൂർ: ബൈക്കിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞ കോളജ് അധ്യാപിക മരിച്ചു. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം സ്വദേശി സുമേഷിന്‍റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ രശ്മി ആറു മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.
2022 ഡിസംബർ എട്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് 13-ാം ദിവസമാണ് അപകടമുണ്ടായത്. ഭർത്താവിനൊപ്പം പീച്ചി ഡാം സന്ദർശിച്ച് ബൈക്കിൽ മടങ്ങുന്നവഴി പട്ടിക്കാടുവച്ച് ഹമ്പ് കയറുമ്പോൾ ബൈക്കിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് വീണത്. തുടർന്ന് ലുമാസത്തോളം തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11.30യോടെയാണ് മരിച്ചത്.
ഇരിങ്ങാലക്കുട തരണനെല്ലൂർ കോളജ് അധ്യാപികയായിരുന്നു രശ്മി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ