ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളില്‍; രണ്ടു സഹകരണ ബാങ്കുകളിലും അക്കൗണ്ട്

മറ്റു ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നതെന്ന് ദേവസ്വം
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി ഹൈക്കോടതിയില്‍. രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം സഹകരണ ബാങ്കുകളിലാണ്. ഇവിടെ മറ്റു ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നതെന്ന് ദേവസ്വം അഭിഭാഷകന്‍ അറിയിച്ചു. 

തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ഇക്കാര്യം അറിയിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പു പുറത്തു വന്ന സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പണം ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യത്തില്‍ വിശദീകരണ പത്രിക നല്‍കാന്‍ നിര്‍ദ്ദേശിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com