കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പരിശോധന നടത്തുന്ന സമയത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ചില സ്ഥലങ്ങളുടെ ചിത്രങ്ങളുള്‍പ്പെടുന്ന പേപ്പറുകള്‍ കണ്ടെത്തി. ഗുജറാത്തി സംസാരിക്കുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഗുജറാത്തി സംസാരിക്കുന്ന ഇയാളുടെ കൈയില്‍ ചില സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കളമശ്ശേരി സ്ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയും എന്‍എസ്ജിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഈ കാര്യത്തില്‍ ആവശ്യമായിട്ടുള്ള എല്ലാ അന്വേഷണങ്ങളും കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തു നിന്നും തുടര്‍നടപടികളുടെ ഭാഗമായിട്ട് ഉണ്ടാകും.
ബോംബ് സ്ഫോടനമാണെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഡിജിപി തന്നെ പറഞ്ഞു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) എന്നു പറഞ്ഞാല്‍ വിസ്ഫോടക വസ്തു ഉപയോഗിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ