'രാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള ധൈര്യമുണ്ടോ?'

രാജ്യ ദ്രോഹ പ്രവര്‍ത്തനമെന്ന് വ്യാഖ്യാനിച്ച് ബോംബ് വച്ച് വിശ്വാസ സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരെ നയിക്കുന്ന ആശയം ചര്‍ച്ച ചെയ്യപ്പെടേണ്ടേ?.
രാജീവ് ചന്ദ്രശേഖരന്‍ - പി ജയരാജന്‍
രാജീവ് ചന്ദ്രശേഖരന്‍ - പി ജയരാജന്‍

കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് കേരള സര്‍ക്കാരിനും ഈ സംസ്ഥാനത്തെ മുസ്ലീം സാമാന്യ ജനങ്ങള്‍ക്കുതിരെ വിഷലിപ്തമായ പ്രചരണം അഴിച്ചു വിട്ടതെന്ന് പി ജയരാജന്‍. യഹോവ സാക്ഷികളുടെ ആരാധന സമ്മേളനത്തില്‍ നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി എന്ന വാര്‍ത്ത വന്നയുടന്‍ തന്നെ ആ അപകടത്തെ കുറിച്ചോ, അതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള അനുതാപമോ ഒന്നുമല്ല, പകരം അതൊരു മുസ്ലീം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ഏറ്റവും കൂടുതല്‍ ദൃശ്യമായാതെന്നും ജയരാജന്‍ പറഞ്ഞു

കളമശ്ശേരി സംഭവം മൂടി തുറന്ന് വിട്ടത് അവസരം കിട്ടിയാല്‍ കേരളത്തെ മുച്ചൂടും നശിപ്പിക്കാന്‍ ഇറങ്ങുന്ന മുസ്ലീം വിരുദ്ധതയും ഇടത് വിരുദ്ധതയും ജീവ ശ്വാസമായിട്ടുള്ള വിഷഭൂതങ്ങളെയാണ്. കെ സുരേന്ദ്രനും, സന്ദീപ് വാര്യരും അടങ്ങുന്ന ലോക്കല്‍ ബിജെപി വിഷങ്ങള്‍ക്കും അവരുടെ അണികള്‍ക്കും മുസ്ലീം വിരുദ്ധതയും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്നതില്‍ വിശേഷിച്ചു കാരണമൊന്നും ആവശ്യമില്ലെന്ന് ജയരാജന്‍ പറഞ്ഞു

ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ കിരാത നടപടികള്‍ക്കെതിരെ ലോകമാസകലം പ്രതിഷേധങ്ങളുയര്‍ന്നു വരികയാണ്. കേരളത്തിനകത്തും പുറത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ വലിയ നിലയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടക്കുകയാണ്. ഈ സംഭവത്തെ കളമശ്ശേരി ബോംബ് സ്‌ഫോടന വിഷയവുമായി ബന്ധപ്പെടുത്തി വര്‍ഗ്ഗീയ നേട്ടം കൊയ്യാനാണ് സംഘപരിവാര്‍ അവരുടെ ദേശീയ - സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമിച്ചത്.

'പ്രതി മുസ്ലീം പേരുകാരനല്ലെന്ന് മനസിലായപ്പോള്‍ തീവ്രവാദ സ്വഭാവം ഇല്ലെന്ന് തീര്‍പ്പ് കല്പില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രതി പറഞ്ഞ ഈ കാരണം തീവ്രവാദപരമാണെന്ന് ഒട്ടും തോന്നുന്നില്ല എന്നതാണ് അത്ഭുതം. പ്രതിയുടെ രാഷ്ട്രീയവും മറ്റ് പശ്ചാത്തലങ്ങളും പരിശോധിക്കേണ്ടതില്ലേ?, രാജ്യ ദ്രോഹ പ്രവര്‍ത്തനമെന്ന് വ്യാഖ്യാനിച്ച് ബോംബ് വച്ച് വിശ്വാസ സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരെ നയിക്കുന്ന ആശയം ചര്‍ച്ച ചെയ്യപ്പെടേണ്ടേ?. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക നിയമ നടപടിക്ക് തങ്ങളുടെ ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ വിധേയമായപ്പോള്‍ 'തെമ്മാടി ഭരണം' എന്ന് ചില്ല് കൂട്ടില്‍ അലറിയ വിനു വി ജോണിന്, കേരളത്തിനും ഈ നാട്ടിലെ മുസ്ലീം പൊതു സമൂഹത്തിനും നേരെ ഇത്രയും ഹീനമായ പച്ച കള്ളം പറഞ്ഞു പരത്തിയ സ്വന്തം മുതലാളിയായ രാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള ധൈര്യമുണ്ടോ?'- ജയരാജന്‍ കുറിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com