ഗ്രോ വാസു വീണ്ടും മുദ്രാവാക്യം വിളിച്ചു;  ആവര്‍ത്തിച്ചാല്‍ പൊലീസിനെതിരെ നടപടിയെന്ന് കോടതി

'പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളാണ് ഗ്രോ വാസു കോടതി വരാന്തയില്‍ വിളിച്ചത്.
കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കുന്ന ഗ്രോവാസു/ ടെലിവിഷന്‍ ചിത്രം
കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കുന്ന ഗ്രോവാസു/ ടെലിവിഷന്‍ ചിത്രം


കോഴിക്കോട്: കോടതി നിര്‍ദേശം ലംഘിച്ച് കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു. കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു മുദ്രാവാക്യം വിളി. കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. 

പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ഗ്രോ വാസു കോടതി വരാന്തയില്‍ വിളിച്ചത്. ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കുന്നത് അനുവദിക്കരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് കോടതി താക്കീത് നല്‍കി. തുടര്‍ നടപടികള്‍ക്കായി കേസ് പതിനൊന്നാം തീയതിയിലേക്ക് മാറ്റി. 

കഴിഞ്ഞ രണ്ടുതവണയും ഗ്രോ വാസുവിനെ കോടതിയില്‍ ഹാജരാക്കി മടക്കിക്കൊണ്ടുപോകുന്നതിനിടെ കോടതി വരാന്തയില്‍ അദ്ദേഹം മുദ്രാവാക്യം വിളിച്ചിരുന്നു. ആദ്യതവണ ഗ്രോവാസുവിന്റെ വായ മറച്ചുപിടിച്ച പൊലീസിന്റെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com