മലപ്പുറം: 11കാരിയായ മകളെ അഞ്ചാം വയസ് മുതൽ അതിഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 97 വർഷം കഠിന തടവും 1,10,000 ലക്ഷം രൂപ പിഴയും. ആറ് വർഷമാണ് കുട്ടിയെ പിതാവ് നിരന്തരം പീഡിപ്പിച്ചത്. പെരിന്തൽമണ്ണ അതിവേഗ കോടതി (ഒന്ന്) ജഡ്ജി എസ് സൂരജ് ആണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള കഠിന തടവും 25,000 രൂപയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പിൽ 20 വർഷം തടവും 25,000 രൂപ പിഴയുമുണ്ട്. പോക്സോ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 20, 15, 10 വർഷങ്ങൾ വീതം കഠിന തടവും 60,000 രൂപ പിഴയുമുണ്ട്.
ഇവയ്ക്ക് പുറമെ ബാലനീതി നിയമപ്രകാരം രണ്ട് വർഷം കഠിന തടവുമുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം നാലര വർഷം തടവ് അനുഭവിക്കണം. 2019ൽ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 64കാരനായ പിതാവിനെ ശിക്ഷിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ