'വലുതായാലും ചെറുതായാലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീല്‍ വേണം'; മധു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ കുടുംബം 

അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ പി സതീശന്‍ വേണ്ടായെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ
മധുവിന്റെ കുടുംബം മാധ്യമങ്ങളോട്
മധുവിന്റെ കുടുംബം മാധ്യമങ്ങളോട്

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ പി സതീശന്‍ വേണ്ടായെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബവുമായി ആലോചിക്കാതെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചത്. അഡ്വ. ജീവേഷും അഡ്വ. രാജേഷ് എന്‍ മേനോനും പ്രോസിക്യൂട്ടര്‍ ആകണമെന്നും മധുവിന്റെ അമ്മ മല്ലിയമ്മ ആവശ്യപ്പെട്ടു.

'ഞങ്ങള്‍ തീരുമാനിച്ച് വച്ച പ്രോസിക്യൂട്ടര്‍ ആണ് രാജേഷ് എന്‍ മേനോന്‍. ആ വക്കീല്‍ കൊണ്ടാണ് വിധി വരെ ഉണ്ടായത്. സര്‍ക്കാരിന്റെ വക്കീലിനെയാണ് ഹൈക്കോടതിയില്‍ നിയമിച്ചിരിക്കുന്നത്.അങ്ങനെ നിയമിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീലായിരിക്കണം. അത് വലുതായാലും ചെറുതായാലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീലായിരിക്കണം. ഞങ്ങളെ സഹായിക്കാന്‍ കഴിയുന്ന വക്കീലായിരിക്കണം'- മധുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ മധുവിന്റെ അമ്മ സങ്കട ഹര്‍ജി നല്‍കി. കെ പി സതീശനെ നിയമിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് പ്രശ്നത്തില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇ-മെയില്‍ വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മധുവിന്റെ കുടുംബവും സമരസമിതിയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോന്‍, അഡ്വ സി കെ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. ഈ പേരുകള്‍ വെട്ടിയാണ് മറ്റൊരു അഭിഭാഷകനെ സര്‍ക്കാര്‍ നിയമിച്ചത് എന്നും കുടുംബം ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com