കൊച്ചി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കൂത്താട്ടുകുളം കാക്കൂർ ലക്ഷംവീട് കോളനിയിലെ മഹേഷ് (44) ആണ് പ്രതി. തിങ്കളാഴ്ച രാത്രി ഏഴരയോടെ അയൽവാസിയായ സോണിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു ഇയാൾ.
കൊലപാതകം നടത്തിയശേഷം മഹേഷ് ഓടിക്കയറിയത് സ്വന്തം വീട്ടിലേക്കാണ്. പ്രതിയുമായി പൊലീസ് ഇവിടെ തെളിവെടുപ്പിനെത്തി, പ്രാർത്ഥിക്കുന്ന സ്ഥലത്തെത്തി ബൈബിൾ കയ്യിലെടുത്ത് "എന്റെ ദൈവമേ..." എന്നുപറഞ്ഞ് അലറിക്കരയുകയായിരുന്നു മഹേഷ്. ദൈവത്തെ വിളിക്കുകയും ഭിത്തിയിൽ ചാരി ഏങ്ങലടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് മഹേഷിനെ പൊലീസ് പുറത്തെത്തിച്ചത്.
സോണിയെ കുത്തി വീഴ്ത്തിയശേഷം വീട്ടിലെത്തി കുളിച്ച് ഒളിച്ചിരിക്കുകയായിരുന്നു മഹേഷ്. അപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിനുപയോഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. മുറിയിൽ കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ