

തിരുവനന്തപുരം: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ അപ്പീല്‍ നല്‍കും. സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കിര്‍ത്താഡ്‌സ് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു.
സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജ യോഗ്യനാണെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. രാജ സംവരണത്തിന് യോഗ്യനാണ്. നിയമപരമായ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് ഹൈക്കോടതി ഉത്തരവിനെ നേരിടുമെന്നും സിവി വര്‍ഗീസ് പറഞ്ഞു.
ദേവികുളം എംഎല്‍എയായ എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ രേഖകൾ ഹാജരാക്കിയാണ് രാജ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന പരാതിക്കാരനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates