കേരളത്തിലെ ആദ്യ എഐ തട്ടിപ്പ് കേസ്; പരാതിക്കാരന് പണം തിരികെ കിട്ടി

സംഘത്തെ ​ഗോവയിൽ വച്ച് പിടികൂടിയിരുന്നു. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഡീപ് ഫേക്ക് തട്ടിപ്പ് കേസിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചു. പാലാഴി സ്വദേശി രാധാകൃഷ്ണന്റെ 40,000 രൂപയാണ് തിരികെ കിട്ടിയത്. തട്ടിപ്പിലൂടെ പണം ട്രാൻസ്ഫർ ചെയ്ത ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരുന്നു. 

പിന്നാലെ സംഘത്തെ ​ഗോവയിൽ വച്ച് പിടികൂടിയിരുന്നു. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 

കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് അക്കൗണ്ടിൽ നിന്നു പരാതിക്കാരന്റെ പണം തിരികെ നൽകിയത്. കഴിഞ്ഞ ജൂലൈ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. 

എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ജൂലൈ 9നായിരുന്നു സംഭവം. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com