കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചുഫയല്‍

കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും; നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റപത്രം

28 പേരില്‍ നിന്ന് തട്ടിയെടുത്ത തുകയില്‍ മൂന്ന് കോടി ഇടവകയ്ക്ക് കൈമാറിയെന്നും കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെനറ്റ് എബ്രഹാമുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും ഉള്‍പ്പെടെ നാലുപേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. കലൂരിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മെഡിക്കല്‍ പ്രവേശനത്തിനായി കോഴ വാങ്ങി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.

7.22 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു. 28 പേരില്‍ നിന്ന് തട്ടിയെടുത്ത തുകയില്‍ മൂന്ന് കോടി ഇടവകയ്ക്ക് കൈമാറിയെന്നും കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബെന്നറ്റിന് ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നും പരാതി ഉയര്‍ന്നപ്പോള്‍ 6.27 കോടി തിരികെ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഭാ മുന്‍ സെക്രട്ടറി ടിടി പ്രവീണും പ്രതിസ്ഥാനത്തുണ്ട്. കേസില്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിനെയും സിഎസ്‌ഐ സഭ സെക്രട്ടറി ടിടി പ്രവീണിനെയും ഇഡി നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇഡി ഏറ്റെടുത്തത്

കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 13

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com