പത്തനംതിട്ട: പത്തനംതിട്ടയിൽ വടശ്ശേരിക്കര പേഴുംപാറയിൽ വീടിന് തീയിട്ട് അജ്ഞാതർ. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് പുലർച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതർ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളിൽ തീയിടുകയായിരുന്നു. സംഭവത്തിൽ വീട്ടു ഉപകരണങ്ങൾ ഉൾപ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു.
വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. ഉടൻ തന്നെ തീ അണയ്‌ക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. വീട്ടിലുള്ളവർ ആറന്മുളയിലെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പരാതിയില്ലെന്നാണ് വീട്ടുടമ രാജ്‌കുമാർ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ ഇയാളുടെ കാർ രണ്ട് മാസം മുൻപാണ് തീപിടിച്ചു നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം എന്നായിരുന്നു പ്രഥമിക നിഗമനം. അന്നും ഇയാൾ പരാതി നൽകിയിരുന്നില്ല.
പേഴുംപാറ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുറിക്കുള്ളിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ട്. ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധ നടത്തുമെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ